Saturday, September 1, 2012

ഞാന്‍ കണ്ട വ്യക്തികള്‍ 1


നമ്മള്‍ ഓരോരുത്തര്‍ക്കും കോളേജ് ജീവിതത്തിലെ പ്രധാന ഭാഗം തന്നെയാണ്  ഹോസ്റ്റല്‍ ജീവിതവും. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്റെ ഹോസ്റ്റലില്‍ ഒരു മെസ്സ് ബോയ്‌ ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ചന്തുവേട്ടന്‍. ആള് ശുദ്ധന്‍ ആണ്, പക്ഷെ ശുദ്ധന്‍ ദുഷ്ട്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് ശരിയാണ് എന്ന് ഞാന്‍ മനസിലാക്കിയതും ചന്തുവേട്ടനിലൂടെ ആണ്.

ഒരു ദിവസം ഉറക്കം മതിയാവോളം ഉറങ്ങി തീര്‍ത്ത് ഞാന്‍ രാവിലെ 10  മണിക്ക് ന്യൂസ് പേപ്പര്‍ ടേബിളില്‍ എത്തി  . അവിടെ   കുറച്   ആള്‍ക്കാര്‍ ഇരുന്നു പത്രം വായിക്കുന്നുണ്ട്. ഉറക്കച്ചടവോടെ ഞാന്‍ അവിടെയെത്തി പത്രം മറിച്ചു നോക്കി. ഉടനെ അവിടെ ചന്തുവേട്ടന്‍ പ്രത്യക്ഷപ്പെട്ടു.

ചന്തു: മോനെ, വിനോദെ നീ സയന്‍സ് അല്ലെ പ്ലസ് ടുവിന് പഠിച്ചത് ?
 ഞാന്‍: അതെ, ഉം ??
ചന്തു: ഇതാ ഇത് കണ്ടാ???

അവിടിരുന്നു പത്രം വായിക്കുകയായിരുന്ന ഷിജുവിന്റെ കൈയില്‍ നിന്നും പത്രം ചന്തുവേട്ടന്‍ പിടിച്ചു വാങ്ങി. അവന്‍ ചന്തുവേട്ടനെ നോക്കി പേടിപ്പിച്ചു. ചന്തുവേട്ടന്‍ അവനെ നോക്കി പറഞ്ഞു,

 " ഇവിടെ പഠിക്കാന്‍ കഴിവുള്ള ഒരുത്തനെ സഹായിക്കാനാ.. നീ കുറച് കഴിഞ്ഞു വായിച്ചാ മതി. "

അതും പറഞ്ഞു മൂപര്‍ പത്രം എന്റെ മുന്‍പില്‍ നിരത്തി വെച്ചു. ഏതോ ഏവിയേഷന്‍ അക്കാദമിയില്‍ പൈലറ്റ് കോഴ്സിനു അപേക്ഷ ക്ഷണിച്   കൊണ്ടുള്ള ഒരു പരസ്യം അതില്‍ ഉണ്ടായിരുന്നു.

ചന്തു: കണ്ടാ ഇത് കണ്ടാ
ഞാന്‍ അതിലേക്ക് നോക്കി  . പൈലറ്റ് , വേറെ പണി ഒന്നുമില്ല  . ഇവിടെ കല്ലും മണ്ണും പെറുക്കി ജിയോളജി പഠിച് തന്നെ വെറുത്ത് ഇരിക്കുകയാണ്. പിന്നെയല്ലേ പൈലറ്റ്. ഞാന്‍ മനസ്സില്‍ പറഞ്ഞു.

ചന്തു: നോക്കെടാ.. ഓരോ പറക്കലിനും ലക്ഷങ്ങള്‍ ആണ് വില..നീ പോയി പടിക്ക്.. പഠിച്ചു പൈലറ്റ് ആയി  ശമ്പളം കിട്ടുമ്പോ വഴി വക്കിലോ മറ്റോ എന്നെ കണ്ടാല്‍ ഒന്ന് പുഞ്ചിരിച്ചാ മതി.

ഞാന്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

ചന്തു: നിനക്കെന്താടാ ഒരു താല്‍പ്പര്യമില്ലാത്ത പോലെ ..കൊടുക്ക് നീ...കൊടുക്കെടാ..

ഞാന്‍ പതുക്കെ എഴുന്നേറ്റു.
"കൊടുക്കാം ചന്തുവേട്ട, ഞാന്‍ ഒന്ന് നോക്കട്ടെ "
ഞാന്‍ പത്രത്തിലൂടെ കണ്ണോടിച്ചു, പിന്നെ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ചന്തു: നല്ല ജോലിയാ.. പണ്ട് എനിക്കൊന്നും ഇങ്ങനെ നല്ല ബുദ്ധി പറഞ്ഞു തരാന്‍ ആരും ഉണ്ടായില്ല. അത് കൊണ്ടാ ഇപ്പോള്‍ ഇവിടെ മെസ്സ് ബോയ്‌ ആയി കഴിയേണ്ടി വന്നത്.

"അതിനെന്താ സര്‍ക്കാര്‍ ജോലിയല്ലേ ചേട്ടാ " അത് വഴി നടന്നു പോയാ ആരോ കമന്റ് പറഞ്ഞു.

ചന്തുവേട്ടന്‍ അയാളെ ഒന്ന് തറപ്പിച്ചു നോക്കി . എന്നിട്ട്   എന്നോട് പറഞ്ഞു
"നീ കൊടുക്കണം നിനക്ക് കിട്ടും എന്തായാലും "
ഞാന്‍: ശരി കൊടുക്കാം
ചന്തുവേട്ടന്‍: ഉം.. വേഗം ആവനെ അധികം വൈകാതെ കൊടുക്കണം..

ഞാന്‍ എഴുന്നേറ്റു നടന്നു നീങ്ങുന്നു. ചന്തുവേട്ടന്‍ ഞാന്‍ നടക്കുന്നതും നോക്കി നില്‍ക്കുന്നു. ഞാന്‍ മുറിക്കകത്ത് കയറുന്നു.  വാതില്‍ അടക്കുന്നു,
ചന്തുവേട്ടന്‍ മേശയില്‍ ഇരുന്നു പെട്ടന്ന് വായ്‌ പൊത്തി ചിരിക്കുന്നു. എന്നിട്ട് ചുറ്റും ഉള്ളവരോട്.
" പൈലറ്റാ   ? ഇവനാ ?? ഇവന്‍ പൈലറ്റായാല്‍ വിമാനം മൂക്കും കുത്തി ചെരിഞായിരിക്കും പോകുന്നത്.  വിമാനത്തില്‍ കയറി എണീറ്റ്‌ നടന്നാല്‍ വിമാനം ചെരിഞ്ഞു പോകും. അത് മാത്രമല്ല, വിമാനത്തില്‍  നിന്നും  ആ സ്റ്റെപ്പിലൂടെ ഇറങ്ങുമ്പോള്‍ സ്റ്റെപ്പ് പൊളിഞ്ഞു താഴെ പോകും. അങ്ങനെ ഉള്ള ഇവനാണത്രേ പൈലറ്റാകാന്‍ പോകുന്നത്.  മണ്ടന്‍, ഞാന്‍ പറഞ്ഞത് കേട്ട് ഇപ്പൊ അപേക്ഷ അയക്കാന്‍ പോവുകയായിരിക്കും."
ഇതും പറഞ്ഞു മൂപ്പര്‍ എണീറ്റ്‌ നടന്നു പോയി.. ഞാന്‍ ശശിയും ആയി...

Friday, August 17, 2012

അഡ്വാന്‍സ് ബര്‍ത്ത്‌ ഡേ വിഷസ് ടു ടൈറ്റാനിക്ക്

ടൈറ്റാനിക്ക് ഇറങ്ങിയിട്ട്  വരുന്ന നവംബര്‍ ഒന്നിന്   15 വര്ഷം പൂര്‍ത്തിയാകാന്‍ പോകുന്നു. ജുറാസിക് പാര്‍ക്കിനു ശേഷം നമ്മളെ കിടിലം കൊള്ളിച്ച ചിത്രം.  എത്ര പെട്ടന്നാണ്   കാലങ്ങള്‍ കടന്നു പോയതെന്ന് ഞാന്‍ ഓര്‍ത്ത് പോയി. നവോദയ സ്ക്കൂളിലെ എം പി ഹാളില്‍ വീഡിയോ കാസറ്റ് ഇട്ടാണ് ഈ സിനിമ ഞാന്‍ ആദ്യം കണ്ടത്.  പിന്നീട് വെക്കേഷന് പോയപ്പോള്‍ കാസര്‍കോട് രൂപേഷ് തിയേറ്ററില്‍ ചാഞ്ഞിരുന്നു ഈ സിനിമ പിന്നെയും കണ്ടു. ജാക്കിനെയും റോസിനെയും ടൈറ്റാനിക്ക് എന്നാ കപ്പലിനെയും അന്നാണ് ഞാന്‍ ശരിക്കും കണ്ടത്. റോസിനെ ജാക്ക് വരക്കുമ്പോഴും കാറിനകത്ത് അവര്‍ പ്രണയം പങ്കിടുന്ന രംഗങ്ങളും കണ്ടപ്പോ ഞാന്‍  കണ്ണ്, പകുതി തുറന്നു ആ രംഗങ്ങള്‍ നോക്കി നിന്നു.

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പുസ്തകത്തില്‍.... . ടൈറ്റാനിക്കിനെ കുറിച് പഠിക്കാന്‍ ഉണ്ടായിരുന്നു . അന്ന് ടൈറ്റാനിക്കിന്റെ സി ഡി എടുത്ത് കൊണ്ട് വന്നു ഞങ്ങള്‍ ബോയ്സും ഗേള്‍സും കൂടി കമ്പ്യൂട്ടര്‍ റൂമില്‍  ഒന്നിച്ചിരുന്നു ആ സിനിമ കണ്ടു. വീണ്ടും അവരുടെ പ്രണയ രംഗങ്ങള്‍ എത്തിയപ്പോള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഞാന്‍ മാത്രം സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.

ടൈറ്റാനിക്കിന്റെ ഓഡിയോ കാസറ്റ് കിട്ടിയതില്‍ പിന്നെ എന്നും എവരി നൈറ്റ് ഇന്‍ മൈ ഡ്രീംസ് തന്നെ കേട്ട് കൊണ്ടിരിക്കാനും തുടങ്ങി. പാടി പാടി ആ പാട്ട് ഹൃദിസ്ഥമാണ് ഇന്നും. ആ സിനിമ നിങ്ങള്‍ ഓരോരുത്തരെ പോലെ ഞാനും കുറഞ്ഞത് ഒരു പത്ത് വട്ടമെങ്കിലും കണ്ടും കാണും. എന്നിട്ടും ആ സിനിമ മതിയാകുന്നില്ല.  അതിലെ പാട്ടിന്റെ പിയാനോ വേര്‍ഷന്‍ ഞാന്‍ ഇന്നാണ് കണ്ടത്. ഇന്ന് മൊത്തം ഇത് തന്നെ ഞാന്‍ കേട്ടോണ്ടും ഇരുന്നു.

നിങ്ങളും ഒന്ന് കേട്ട് നോക്കൂ..

<iframe width="420" height="315" src="http://www.youtube.com/embed/KniV2OGwSms" frameborder="0" allowfullscreen></iframe>

Friday, July 20, 2012

"ഒരു ദോശ തിന്ന കഥ "

നവോദയ ജീവിതത്തിലെ ഒരു ദിവസത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്മെസ്സിലും കളി സ്ഥലത്തും ആണ് ഉണ്ടാകുന്നത്. പഠിച് ബോര്അടിക്കുന്ന സമയത്ത് (എല്ലാ പഠിപ്പിസ്റ്റ് , ബുദ്ധി ജീവികളും ക്ഷമിക്കുക , കമ്പ്ലയിന്റ് ചെയ്യരുത് !!! ) എത്രയും പെട്ടന്ന്ക്ലാസ് വിടാനും മെസ്സിലേക്ക് ഓടിയെത്താനും അല്ലെങ്കില്ക്ലാസ് കഴിഞ്ഞു ഗ്രൌണ്ടിലേക്ക് എത്താനും ആയിരിക്കും ആക്രാന്തം. അങ്ങനെ എങ്കിലും അത്രയും സമയം പഠിക്കാതെ  ഇരിക്കാമല്ലോ എന്ന ചിന്ത..

മെസിനെ കുറിച്ചും മെസിലെക്ക് ഓടി എത്തുന്നതിനെ കുറിച്ചുമൊക്കെ ഒരു പാട് ഓര്മ്മകള്മനസിലുണ്ട്.  രാവിലെ സിക്ക് ലീവ് എടുത്ത്  പീറ്റിക്ക്    ഓടാതെ  മെസ്സിലേക്ക് ഞാന്ധൃതി പിടിച് ഓടുമ്പോള്  ജോസഫ് സാര്കണ്ടു "നിനക്ക് വെച്ചിട്ടുണ്ടെടാ " എന്ന മട്ടില്നോക്കിയതും ബ്രടട് വാങ്ങാന്ഡബിള്ട്രിപ്പടിക്കാന്  അധീഷ് നോക്കിയപ്പോ ഒരു ചേച്ചി പൊക്കിയതും മെസ്സില്ബഹളം  വെച്ച് എല്ലാവരും ഭക്ഷണം കഴിക്കുമ്പോ ഞാന്തെന്നി വീണതും ഭക്ഷണം പരസ്പരം വെച്ചു മാറുന്നതും വിളമ്പാന്നിക്കുന്ന ജൂനിയേര്സിനെ കണ്ണുരുട്ടി കാണിച്ചു അധികം വിളമ്പാന്പറയുന്നതും വിളമ്പാന്  നില്ക്കുമ്പോള്അധികം വിളമ്പാന്പറയുന്ന സീനിയേര്സിന്റെ തന്തക്കും മറ്റും മനസ്സില്വിളിക്കുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...

അതൊക്കെ പോട്ടെ ഞാന്ദോശയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. കഥയിലെ കഥാ പാത്രങ്ങള്ഇപ്പോള്ജീവിച്ചിരിക്കുന്നവരും എനിക്ക് പ്രിയപ്പെട്ടവരുമാണ്, അവരുടെ പേര് പറയാതിരിക്കാന്എനിക്ക് വയ്യ. റിനൂപും മന്ജുനാതും സതീഷ്ബാബു സാറും ആണീ കഥയിലെ നടന്മ്മാര്‍. സഹ നടന്മ്മാരായി ഞങ്ങളും ഉണ്ട്.

ദോശ എന്നും ഞങ്ങള്എല്ലാവര്ക്കും ഒരു വീക്ക്നെസ് ആയിരുന്നു. മെസ്സില്നിന്നും ദോശ എത്ര തിന്നാലും    മതി  വരില്ല. ദോശ ഉള്ള ദിവസങ്ങള്ഞങ്ങള്ക്ക് ഒരു ആഘോഷം തന്നെ ആയിരുന്നു.  ശരിക്കും ഒരു തീറ്റ ഉത്സവം ആണ് അന്ന് മെസ്സില്ഉണ്ടാവുക. ഞങ്ങള്ആണ്കുട്ടികള്മാത്രമല്ല പെണ്കുട്ടികളും ദോശ തിന്നുന്നതില്പുലികള്തന്നെയായിരുന്നു.  ചൊവ്വ , വെള്ളി ദിവസങ്ങളില്ആയിരുന്നു ദോശ തീറ്റ ഉത്സവം. ഒരു തരം ബാര്ട്ടര്സമ്പ്രദായം മെസ്സ് ഹാളില്നടന്നു വന്നിരുന്നു.  ദോശ കൊതി ഉള്ളവര്  ബ്രടട് , പഴം, ചായക്ക് കിട്ടുന്ന കടികള്‍, അല്ലെങ്കില്മീന്‍ , ഇറച്ചി എന്നിവ ഒക്കെ മറ്റുള്ളവര്ക്ക് കൊടുത്ത് ദോശ പകരം ബുക്ക് ചെയ്ത് വെയ്ക്കും.  അങ്ങനെ ദോശ ഒരുപാട് കഴിക്കുന്നവര്ഇഷ്ട്ടം പോലെ.. ഞാന്എല്ലാ ഭക്ഷണവും കഴിക്കുന്നത് കൊണ്ട്, ബാര്ട്ടര്സമ്പ്രദായം നടപ്പിലാക്കാന്നിക്കാറില്ല , പകരം എല്ലാവരും കഴിച്ചു കഴിയുന്നത് വരെ മെസ്സില്തന്നെ വെയിറ്റ് ചെയ്യും. എന്നിട്ട് ദോശ പിന്നെയും കഴിക്കും. അങ്ങനെ കഴിച്ചു കഴിഞ്ഞു ക്ലാസിലേക്ക് പതുക്കെ വന്നു എല്ലാവരുടെയും അടുത്ത് ദോശ രണ്ടാമത് കഴിച്ചത് വര്ണ്ണിക്കും. അവരെ കൊതിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായുള്ളൂ...

സംഭവം ഞങ്ങള്പത്തില്പഠിക്കുമ്പോഴാണ്. ഞാന്കഥയിലേക്ക് കടന്നില്ല, മന്ജുനാധ് ഡിവിഷനില്ആണ് പഠിക്കുന്നത്,  ഡിവിഷനില്വെള്ളിയാഴ്ച മലയാളം ക്ലാസ് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഉടന്ആണ്. എല്ലാവരുടെയും പേടി സ്വപ്നമായ സതീഷ്ബാബു സാര്ആണ് മലയാളം അദ്ധ്യാപകന്‍. സാര്സ്നേഹ സമ്പന്നന്ആണെങ്കിലും തല്ലുന്നതില് സ്നേഹം കാണിക്കാറില്ല. അത് പോലെ ഇമ്പോസിഷന്തരുന്നതിലും. ശ്രീ കൃഷ്ണയില്കൃഷ്ണന്എയ്യുന്ന അംബ് പോലെയാണ് സാര്ഇമ്പോസിഷന്തരുന്നത്.  ഓരോ ഘട്ടം കഴിയുമ്പോഴും ഇരട്ടിയാകുന്ന  ഒരു അംബ് ഉണ്ടല്ലോ ? അത് പോലെ. നൂറു വട്ടം തന്നു എഴുതിയില്ലെങ്കില്അത് 200  ആകും, അങ്ങനെ ഇരട്ടിച് ഇരട്ടിച് പോകും..അങ്ങനെ ഇമ്പോസിഷന്എഴുതാന്പലരും വാങ്ങിയ പേനയും കടലാസും  കൊണ്ട് നമ്മുടെ ഇച്ചാ കാറ് വാങ്ങിയെന്ന് കേട്ടിട്ടുണ്ട്..

ഞാന്പിന്നെയും കാട് കയറുന്നു. സാറിന്റെ ക്ലാസില്എല്ലാവരും നേരത്തെ എത്തണം വൈകി ചെന്നാ അടി ഇടി ഒക്കെ കിട്ടും. മിടുമിടുക്കന്മ്മാര്ക്ക് ഒഴികെ ബാക്കി എല്ലാവര്ക്കും മിക്കവാറും എല്ലാ ദിവസവും എന്തെങ്കിലും ശിക്ഷാ കിട്ടും. അത് കൊണ്ട് തന്നെ വെള്ളി ദിവസങ്ങളില്എല്ലാവരും ധൃതിയില്ദോശ അകത്താക്കി ക്ലാസിലേക്ക് ഓടി ചെല്ലും.  മന്ജുനാധ്  ഡിവിഷനില്ആണ് പഠിക്കുന്നത്. അവനു സാര്എന്ന് കേട്ടാല്ഭയങ്കര പേടിയാണ്. പാവം ഒരിക്കല്പറഞ്ഞത് " അഞ്ചാം ക്ലാസ് വരെ മിടുക്കനായി പഠിച്ച ആളാ ഞാന്‍. അതിനു ശേഷം മര്യാദയ്ക്ക് പഠിച്ചില്ല. എന്താ കാര്യം ?? ഇവിടെ വന്ന ശേഷം പത്താം ക്ലാസ് കഴിയുന്ന വരെ  സാര്കാരണം എനിക്ക് മലയാളം പഠിക്കാനെ സമയം കിട്ടിയുള്ളൂ ..വേറെ ഒന്നും പഠിക്കാന്എന്നെ സാര്സമ്മതിച്ചിട്ടില്ല "...

അങ്ങനെ ഉള്ള ഒരു പാവം മഞ്ജുനാഥ്. റിനൂപ് ദോശ പ്രാന്തന്ആയ ഒരു മനുഷ്യന്‍. വെള്ളിയാഴ്ച ദിവസം മഞ്ജുനാഥ് ആണ് റിനൂപിന്റെ പ്രധാന ഇര. കഥ തുടങ്ങുന്നത് ഒരു വ്യാഴാഴ്ച രാത്രിയാണ്. കഥയുടെ പേര്  "ഒരു ദോശ തിന്ന കഥ "

സീന്‍ 1 :
വ്യാഴാഴ്ച രാത്രി സ്റ്റടി ടൈം  കഴിഞ്ഞു ഹോസ്ട്ടലിലെക്ക് നടക്കുന്ന മഞ്ജുനാഥ്. ഇരുട്ടില്അവനെ കാത്ത് പമ്മി നില്ക്കുന്ന റിനൂപ്. മഞ്ജുനാഥ്  റിനൂപിനെ കടന്നു പോയി . റിനൂപ് ഒന്ന് ആലോചിച്ചു പതുക്കെ മന്ജുനാതിന്റെ പിറകെ കൂടുന്നു. റിനൂപ് നടന്നു അവന്റെ പിറകിലെത്തി.

റിനൂപ് : ഭും .... എന്ന് ശബ്ദമുണ്ടാക്കി മന്ജുനതിനെ പേടിപ്പിക്കുന്നു.
മഞ്ജുനാഥ്: അയ്യോ
റിനൂപ്: (ഇക്കിളിയിട്ടോണ്ട് ) പേടിച്ചു പേടിച്ചു..
മഞ്ജുനാഥ്: സത്യം...പേടിച്ചു..
റിനൂപ്: ഹും.. നീ ഇങ്ങനെ പേടിക്കുന്നത് എന്തിനാ??
മഞ്ജുനാഥ്: പണ്ടേ പേടിയാടാ എല്ലാം...
റിനൂപ്: അത് കൊണ്ടാണോ സതീഷ്ബാബു സാറിനെയും പേടിക്കുന്നത് ?
സന്തോഷത്തോടെ ഉറങ്ങാന്പോകുന്ന മന്ജുനാതിനെ അവന്ഒന്ന് പേടിപ്പിച്ചു.
മഞ്ജുനാഥ്: അയാളുടെ പേര് പറയാതെ... നിനക്ക് വേറെ എന്തൊക്കെ ഉണ്ട് പറയാന്‍...
റിനൂപ്: (മനസ്സില്പൊട്ടിച്ചിരിക്കുന്നു ) സോറി, പിന്നെ നിനക്ക് അയാള്എന്തെങ്കിലും ഇമ്പോസിഷന്തന്നിട്ടുണ്ടോ ?
മഞ്ജുനാഥ്: ഇല്ലാ...
റിനൂപ് : ഹോ നന്നായി അല്ലെ (ശോ.. ദോശ കിട്ടാന്കുറച്ചധികം കഷ്ട്ടപ്പെടെണ്ടി വരും )
ഹോസ്ട്ടലിലെക്ക് കയറുന്ന മന്ജുനാതും റിനൂപും.

സീന്‍ 2 :
വെള്ളി :  രാവിലെ പീറ്റി സമയം
ക്യൂവില്വന്നു നില്ക്കുന്ന മഞ്ജുനാഥ്. റിനൂപ് പതുക്കെ നടന്നു അവന്റെ പിറകിലെതുന്നു
റിനൂപ്: അളിയാ ഇന്ന് മൂന്നാമത്തെ പിരീഡ് മലയാളം ആണല്ലേ ?
മഞ്ജുനാഥ് നിസഹായനായി തിരിഞ്ഞു നോക്കുന്നു.
റിനൂപ്: പീ റ്റിക്ക് നമുക്കിന്നു തകര്ത്ത് ഓടണം...
റിനൂപ് അവനെ ഒന്ന് കൂടി പേടിപ്പിച്ച സന്തോഷത്തോടെ ക്യൂവില്നിന്നു.

സീന്‍ 3 :
മഞ്ജുനാഥ് ടാങ്കില്നിന്നും വെള്ളം കോരി കുളിക്കുന്നു.  അവിടേക്ക് എത്തുന്ന റിനൂപ്. റിനൂപിനെ കണ്ടതും മന്ജുനാതിന്റെ മുഖം മാറി. റിനൂപ് ചിരിച്ചോണ്ട് : മഞ്ജു, ഇതേത്സോപ്പാടാ നീ ഉപയോഗിക്കുന്നത് ?
മഞ്ജുനാഥ് : നിനക്കെന്താ കണ്ടൂടെ ? മെഡി മിക്സ് അല്ലെ അത് ?
റിനൂപ് : അതെ , അതെ മെഡി മിക്സ്...
എന്നും പറഞ്ഞ് ഒരു ബക്കറ്റ്  വെള്ളം കോരി ദേഹത്ത് ഒഴിക്കുന്നു.
തോര്ത്തി നടക്കാന്തുടങ്ങുന്ന മഞ്ജുനാഥ്
റിനൂപ് പെട്ടന്ന് അപ്പുറത്ത്നിന്നു കുളിക്കുന്ന രമേശനോടു  ഉറക്കെ  : എടാ സതീഷ്ബാബു സാര്നിന്നെ ഇന്നലെ എടുത്തിട്ട് ചാമ്പുന്നത് കണ്ടല്ലോ ? എന്താ കാര്യം ?
മഞ്ജുനാഥ് അത് കേട്ട നിന്നു, തിരിഞ്ഞു  റിനൂപിനെ നോക്കി...
റിനൂപ് : മഞ്ജൂ, വേഗം ക്ലാസില്പോ.. സമയം കളയാതെ...
മഞ്ജുനാഥ് തോര്ത്ത്കുടഞ്ഞു ദേഷ്യത്തോടെ നടന്നു നീങ്ങുന്നു. റിനൂപ് വായ പൊത്തി ചിരിക്കുന്നു

സീന്‍ 4 :
ബ്രേക്ക് ഫാസ്റ്റിനു നടന്നു പോകുന്ന മഞ്ജുനാഥ്. പിറകെ ഓടി വരുന്ന  റിനൂപ്.
റിനൂപ്: എന്താ മഞ്ജൂ , ഒരു മൂടില്ലാത്ത പോലെ?
മഞ്ജുനാഥ്.അവനെ നോക്കി.
റിനൂപ്: അടുത്ത പിരീട് സതീഷ്ബാബു സാറിന്റെ അല്ലെ  ?
മഞ്ജുനാഥ് ഒന്നും മിണ്ടുന്നില്ല..
റിനൂപ്: വാ വേഗം നടക്ക് മെസ്സിലേക്ക്, ഇല്ലെങ്കില്ക്ലാസില്കേറാന്ലേറ്റ് ആകും..പിന്നെ അടി.. ഇടി.. ബഹളം... ചന്തിയില്എണ്ണ...
മഞ്ജുനാഥ് അവനെ ദേഷ്യത്തോടെ നോക്കി.
റിനൂപ് :നടക്ക് നടക്ക്...
സീന്‍ 5 :
ക്യൂവില്നില്ക്കുന്ന മഞ്ജുനാഥ്.  തൊട്ടു പിറകില്റിനൂപ്...
റിനൂപ്: എടാ, അതാ സാര്കഴിക്കാന്തുടങ്ങി...
CUT TO
ദോശ കഴിക്കുന്ന  സതീഷ്ബാബു സാര്‍.
CUT TO
റിനൂപ്: കണ്ട കണ്ട കഴിക്കുന്നത്.. വേഗം കഴിച്ചു അങ്ങേരു ഇപ്പൊ ക്ലാസിന്റെ അവിടെ ചെന്ന് നില്ക്കും..
മഞ്ജുനാഥ് നിസഹയാനായി ദൂരേക്ക് നോക്കി...
റിനൂപ്: ഇനി ക്യൂ നിന്നു  ദോശ കിട്ടി , അതെല്ലാം കഴിച്ചു കഴിഞ്ഞു നീ ലേറ്റ് ആയി ക്ലാസില്എത്തുന്നത് ഓര്ക്കാനേ എനിക്ക് കഴിയുന്നില്ല. ഹോ ... ഇപ്പൊ തന്നെ സമയം ഒന്പത്തെ കാല്ആവാറായി..
മഞ്ജുനാഥ് വാച് നോക്കുന്നു.. അവന്റെ മുഖം വാടി...
റിനൂപ്  പതുക്കെ അവന്റെ ചെവിയുടെ അടുത്ത് വന്നു : എടാ ദോശ ഒരെണ്ണം മാത്രം കഴിച്ചാ മതി
മഞ്ജുനാഥ് അവനെ ദേഷ്യത്തോടെ നോക്കി. റിനൂപ് കണ്ണ് കൊണ്ട് സതീഷ്ബാബു സാറിന്റെ നേരെ ചൂണ്ടി കാണിച്ചു. സാര്കഴിച്ചു എഴുന്നേറ്റു.
ക്യൂ നീങ്ങി ദോശയുടെ അടുത്ത് എത്താറായി.
റിനൂപ്: അധികം കഴിക്കരുത്.. സമയം വൈകും... പിന്നെ ഞാന്പറയണ്ടല്ലോ...
മഞ്ജുനാഥ് നിസഹായന്
ക്യൂ വീണ്ടും മുന്നോട്ടു നീങ്ങി
റിനൂപ്: മറക്കരുത്...
മഞ്ജു നാതിന്റെ പാത്രത്തില്കണക്ക് പ്രകാരമുള്ള 5  ദോശ സാമി ഇട്ടു കൊടുത്തു. ഉടനെ റിനൂപിനെ കൈ സ്പീഡില്ചെന്ന് അതില്നിന്നും 4  ദോശ എടുക്കുന്നു. മഞ്ജുനാഥ് റിനൂപിനെ നോക്കി..
റിനൂപ്: വേഗം അത് കഴിച്ചു ഓടിക്കോ.. സാര്ഇവിടുന്നു പോയി...വേഗം ചെല്ല്...
മഞ്ജുനാഥ് നിസഹായനായി പതുക്കെ ദോശ കഴിക്കുന്നു.
റിനൂപ് പുഞ്ചിരിക്കുന്നു.

Wednesday, July 18, 2012

നവോദയ സ്മരണകള്‍ : അസംബ്ലി

പുതു വസ്ത്രവും അണിഞ്ഞു ഞാന്‍ ആറാം ക്ലാസിന്റെ വരിയില്‍ നിന്നു. നടുവിലാണ് ഏറ്റവും കുഞ്ഞു മക്കളായ ഞങ്ങള്‍ ആറാം ക്ലാസ് കാരുടെ സ്ഥാനം. അത് കഴിഞ്ഞു 7 , അതിനപ്പുറം 8 , പിന്നെ 9 , 10 ,11 , 12 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. അതില്‍ തന്നെ ഇടത്തോട്ട് ഉള്ളത് ബി ഡിവിഷനും വലത്തോട്ട് ഉള്ളത് എ ഡിവിഷനും ആണ് . ചുറ്റും സംരക്ഷിക്കാന്‍ ചുറ്റും ചേട്ടന്മാരും ചേച്ചിമാരും. അതും ഒന്നും രണ്ടുമല്ല നാനൂറിനു മുകളില്‍ ആള്‍ക്കാര്‍ ഉണ്ട് ഞങ്ങള്‍ കൊച്ചു അനിയന്മാരെയും അനിയത്തിമാരെയും സംരക്ഷിക്കാന്‍ പിന്നെന്ത് പേടി ചാപാ എന്ന മട്ടില്‍ ഞാന്‍ ധൈര്യത്തോടെ നിന്നു. ആദ്യം പ്ലെഡ്ജ് , പിന്നീട് ചിന്താവിഷയം , പിന്നെ ന്യൂസ് , അതിനപ്പുറം ദേശ ഭക്തി ഗാനം , പിന്നെ പ്രസംഗം, കവിത , അതിനപ്പുറം പ്രിന്‍സിപ്പാളിന്റെ സന്ദേശം അതും കഴിഞ്ഞു ദേശീയ ഗാനം. പിന്നേ അസംബ്ലി പിരിച്ചു വിടും. ആദ്യ കാലങ്ങളില്‍ കൂട്ടത്തോടെ ആയിരുന്നു എല്ലാവരും പോയിരുന്നത് . പിന്നീട് ഓരോ ക്ലാസും വരി വരിയായി പോകണം എന്ന നിയമം വന്നു.

നയന കുമാര്‍ എന്ന സീനിയര്‍ ഉണ്ടായിരുന്നു. ആള് രസികന്‍ ആണ്. ശുദ്ധനും. ഒരു നാള്‍ അസംബ്ലി നടക്കുന്നു. മൂപ്പരാണ്‌ ചിന്താവിഷയം പറയാന്‍ വന്നത്. 7 വര്‍ഷത്തെ നവോദയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചിന്താ വിഷയം അതായിരുന്നു. അവസാനം കേട്ട് കേട്ട് ബോറടി തുടങ്ങി എന്നതാണ് സത്യം. എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന ഗാന്ധിയന്‍ വാക്കുകള്‍ ആണത്. ഇംഗ്ലീഷ് അസംബ്ലി ആണെകില്‍ ഇംഗ്ലീഷിലും ഹിന്ദി ആണെങ്കില്‍ ഹിന്ദിയിലും മലയാളത്തിനു മലയാളത്തിലും കന്നടയ്ക്ക് കന്നടയിലും ഈ ചിന്താ വിഷയം എന്നും കേള്‍ക്കാം. അങ്ങനെ ഒരു ശനിയാഴ്ച, കന്നഡ അസംബ്ലി ഉള്ള ദിവസം നയനെട്ടന്‍ ആണ് ചിന്താ വിഷയം പറയാന്‍ കയറിയത്. മൂപ്പര്‍ ആവേശത്തോടെ സ്റ്റേജില്‍ കയറി "നന്ന ജീവിത നന്ന സന്ദേശ - എന്തു ഗാന്ധിന്ജി " എന്ന് പറഞ്ഞു. തൊട്ടു പിറകെ സദസ്സില്‍ നിന്നുയര്‍ന്ന കയ്യടി ശബ്ദം അയാളെ കൂടുതല്‍ ആവേശവാന്‍ ആക്കി എന്ന് തോന്നുന്നു. മൂപ്പര്‍ സ്റ്റേജില്‍ തന്നെ നിന്നു ഉറക്കെ കയ്യടിക്കാന്‍ തുടങ്ങി. നിഷ്ക്കളങ്കനെ ചിരിച് മൂപ്പര്‍ നിര്‍ത്താതെ കയ്യടിച്ചു. സദസ്സില്‍ എല്ലാവരും ഇത് കണ്ടു കയ്യടി നിര്‍ത്തി. നയന അണ്ണന്‍ അപ്പോഴും കയ്യടിച്ചു കൊണ്ടിരുന്നു...


ആറാം ക്ലാസിലെ അസംബ്ലി. അസംബ്ലിക്കിടയില്‍ കുറച്ചു സീനിയര്‍ ചേട്ടന്മ്മാര്‍ ഒരു ഭാഗത്ത് തലയും താഴ്ത്തി നില്‍പ്പുണ്ട്. സംഗതി എന്താണെന്ന് ഒരു പിടുത്തവും ഞങ്ങള്‍ക്ക് കിട്ടിയില്ല. കുറച് കഴിഞ്ഞു അവര്‍ ഓരോരുത്തരും വന്നു രംഗീല സിനിമയുടെ കഥ പറഞ്ഞു തുടങ്ങി. അപ്പോഴാണ്‌ സംഭവം മനസിലായത്. അവര്‍ ആ പടം കാണാന്‍ അനുവാദം ഇല്ലാതെ പുറത്തു പോയി. അവരെ സാരന്മ്മാര്‍ പൊക്കി. പുറത്ത് പോയതിനുള്ള ശിക്ഷാ ആയിരുന്നു ആ കഥാ പറച്ചില്‍.. ഊര്‍മിളയുടെ ദേഹം ഇളക്കിയുള്ള ഡാന്‍സും കൂത്തും "" ഏക്‌ സെ ബട്കര്‍ ഏക്ക് " എന്ന പരിപാടിയില്‍ കണ്ടപ്പോള്‍ രംഗീല എത്രയും വേഗം കാണണമെന്ന് എനിക്കും തോന്നി

 അനൂപ്‌ മോഹന്‍ ഒരിക്കല്‍ ഹിന്ദി വാര്‍ത്ത വായിക്കാന്‍ വന്നു. ജോസഫ് സര്‍ ആണ് അന്ന് പ്രിന്‍സിപ്പാള്‍. അനൂപ്‌ ഒരു വട്ടം പോലും വായിച്ചു നോക്കാതെ, ആണ് വാര്‍ത്ത വായിക്കാന്‍ വന്നത്. അവന്‍ സ്റ്റേജില്‍ കയറി. കടലാസില്‍ വാര്‍ത്ത എഴുതിയവന്റെ കൈയക്ഷരം " വളരെ നന്നായിരുന്നു" അത് കൊണ്ട് അവനു വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ആദ്യ ഭാഗം അവന്‍ നന്നായി വായിച്ചു. പിന്നെ വാര്തയിലെക്ക് കടന്നു. " ശ്രീ ശ്രീ ശ്രീ " പുറകില്‍ നിനും പ്രിന്‍സിപ്പാള്‍ അവന്റെ കൈയിലുള്ള കടലാസിലേക്ക് നോക്കി പറഞ്ഞു കൊടുത്തു "ശ്രീ ലങ്ക " അനൂപ്‌ ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. എന്നിട്ട് തുടര്‍ന്ന് വായിച്ചു. " ശ്രീലങ്കാ മേം ആദ ആദ " പ്രിന്‍സി വീണ്ടും വന്നു "ആദംക് വാദി " അനൂപ്‌ വീണ്ടും ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. എന്നിട്ട് തുടര്‍ന്ന് വായിച്ചു "ശ്രീലങ്കാ മേം ആദംക് വാദിയോം കാ അക്രമണ്‍ മേ പാഞ്ച് ലോഗോം കി മൃ മൃ മൃ മൃ മൃ " പ്രിന്‍സി വീണ്ടും വന്നു "മൃത്യു " അനൂപ്‌ വീണ്ടും ഭയത്തോടും നന്ദിയോടും സാറിനെ നോക്കി. പുഞ്ചിരിച്ചു. എന്നിട്ട് തുടര്‍ന്ന് വായിച്ചു "ശ്രീലങ്കാ മേം ആദംക് വാദിയോം കാ അക്രമണ്‍ മേ പാഞ്ച് ലോഗോം കി മൃത്യു ഹുയി " അനൂപ്‌ വിറച് കൊണ്ട് അടുത്ത വാര്‍ത്തയിലേക്ക് കടന്നു. " പ്രധാന്‍ മന്ത്രി ദേവ് ഗൌഡ നെ ക ക ക ക " അനൂപ്‌ സഹായത്തിനായി പ്രിന്‍സിപ്പാളിനെ തിരിഞ്ഞു നോക്കി. പ്രിന്‍സി വീണ്ടും വന്നു, ദേഷ്യത്തോടെ അവനെ നോക്കി, എന്നിട്ട്ട് പറഞ്ഞു "കഹാ ഹേ കി " " പ്രധാന്‍ മന്ത്രി ദേവ് ഗൌഡ നെ കഹാ ഹേ കി ഭാരത്‌ ബഗ് ബഗ് ബഗ് " അവന്‍ തിഇര്ഞ്ഞു നോക്കുന്നതിനു മുന്പ് പ്രിന്‍സിപ്പാള്‍ ജോസഫ് സാര്‍ അലറി "അവന്റെ ബഗ് ബഗ് ബഗ് ... കേറിപ്പോടാ " അനൂപ്‌ ഓടെടാ ഓട്ടം... അസംബ്ലിയില്‍ ഉയര്‍ന്ന ചിരി ഇന്നും എനിക്ക് കേള്‍ക്കാം..

ആറാം ക്ലാസിലെ താമസം എം പി ഹാളില്‍ ആയിരുന്നു. അവിടെയാണ് അസംബ്ലിയും നടക്കുന്നത്. വെള്ളത്തിന്‌ ബുദ്ധിമുട്ടുള്ള ഒരു വേനല്‍ കാലം. പ്രിന്‍സിപ്പാളിന്റെ വീടിന്റെ പിറകിലുള്ള കുഴല്‍ കിണറില്‍ നിന്നും വെള്ളം എടുത്ത് കുളിച് വരുമ്പോള്‍ നേരം വൈകി. വസ്ത്രം മാറാതെ തോര്‍ത്തും പുതച്ചു ഞാന്‍ ഹാളിന്റെ വാതില്‍ക്കല്‍ നിന്നു. കൂടെ സുബിന്‍ ഉണ്ടായിരുന്നു. അവനും എന്റെ അതെ അവസ്ഥയിലാണ്. അസംബ്ലി കഴിഞ്ഞു പോകുന്നവര്‍ ഞങ്ങളെ നോക്കി ചിരിച്ചോ സഹതാപിച്ചോ എന്നൊന്നും അറിയില്ല. ഞങ്ങള്‍ തലയും താഴ്ത്തി ഇളിഭ്യരായി നില്‍ക്കുകയായിരുന്നു.

 അസംബ്ലിയില്‍ ആവര്‍ത്തിച്ചു പറഞ്ഞ പ്രതിന്ജയും കേട്ട പല പല ചിന്താ വിഷയങ്ങളും പാടിയ ദേശ ഭക്തി ഗാനങ്ങളും ഇന്നും ഒരു പ്രചോദനമാണ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. ഒരിക്കല്‍ കൂടി ആ അസംബ്ലിയില്‍ നിന്ന് എല്ലാം ഒന്ന് കൂടി ആസ്വദിക്കണം. ഒരു ദിവസം അത് സംഭാവിക്കാതിരിക്കില്ല. ഒരായിരം ഓര്‍മകളും പേറി നടക്കുന്ന നമ്മള്‍ ഓരോരുത്തരും എത്ര ഭാഗ്യവാന്മാരാണ്. ജയ്‌ ഹിന്ദ്‌ . ദേശ ഭക്തി ഗാനം ഒന്ന് കൂടി പാടി നോക്കാം... കൂടുകയല്ലേ ??? "

हिंद देश के निवासी
सभी जन एक हे.
रंग रूप वेश भाषा
चाहे अनेक हे.."

നവോദയ സ്മരണകള്‍: മതിലിനും എനിക്കും ഇടയില്‍

" അടുത്തത് ആണ് നവോദയ സ്റ്റോപ്പ് " കണ്ടക്റ്റര്‍ വന്നു പറഞ്ഞു. അച്ഛനും ഞാനും മാമനും ഇറങ്ങാന്‍ തയ്യാറായി. "ആരോഗ്യവാന്‍ " ആണോ എന്നറിയാന്‍ പെരിയ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറിന്റെ മുന്‍പില്‍ ഉടു തുണി ഇല്ലാതെ നിന്ന്, അസ്ഥാനത്ത് തട്ടും മുട്ടും ഏറ്റു വാങ്ങി ബസില്‍ കയറി വരുമ്പോഴാണ് കണ്ടക്റ്റര്‍ ഇങ്ങനെ പറഞ്ഞത്. ഞാന്‍ പുറത്തേക് തലയിട്ടു എത്തി നോക്കി. നീല ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ ബസ് അടുക്കും തോറും വ്യക്തമായി വന്നു. നവോദയ വിദ്യാലയത്തെ ഞാന്‍ ആദ്യമായി കാണുന്ന നിമിഷം.. "മാമാ. നവോദയ എത്തി " ഞാന്‍ വിളിച്ചു പറഞ്ഞു. മതിലോ ഗേറ്റോ ഇല്ലാത്ത തുറന്നു കിടക്കുന്ന വഴിയിലൂടെ സ്കൂളിന്റെ അകത്തേക്ക് പോകുമ്പോള്‍ അവിടെ പുസ്തകപ്പുഴുവായി പുസ്തകം വായിക്കുന്ന ഒരു ബാലന്റെ പ്രതിമ ഉണ്ടായിരുന്നു. അതെന്നെ തീരെ ആകര്‍ഷിച്ചില്ല. ഇടത് വശത്ത് കാണുന്ന കുഞ്ഞു ഗ്രൗണ്ടില്‍ ചേട്ടന്മാരും ചേച്ചിമാരും വോളിബോളോ മറ്റോ കളിക്കുന്നുണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ. അത് കണ്ടപ്പോള്‍ എനിക്ക് ആവേശം വന്നു. അന്നവിടെ മതില്‍ പണിഞ്ഞിരുന്നില്ല.. ഗേറ്റും ഉണ്ടായിരുന്നില്ല... ഇന്നും ഒരു പക്ഷെ അവിടെ മതില്‍ കെട്ടും ഗേറ്റും ആവശ്യമില്ല എന്നാണു ഞാന്‍ കരുതുന്നത്. . കുട്ടികള്‍ മതില്‍ ചാടി പുറത്തേക്ക്‌ പോകും എന്ന് പേടിച്ചിട്ടല്ല, പുറത്തു നിന്നും ആള്‍ക്കാര്‍ അകത്തേക്ക് കയറുന്നത് തടയാനാണ് മതില്‍ പണിതത് എന്നാണു ഞാനും നിങ്ങളെ പോലെ വിശ്വസിക്കുന്നത്..

 ഞായറാഴ്ച്ചകള്‍ എല്ലാവര്‍ക്കും ഏറ്റവും നല്ലതും ചീത്തയും ആയ ദിവസമാണ്, പ്രത്യേകിച്ച് ഞങ്ങള്‍ നവോദയകാര്‍ക്ക്.. മതിയാവോളം ഉറങ്ങുന്നവര്‍ക്ക് ഉറങ്ങാം ക്രിക്കറ്റ് കളിക്കെണ്ടവര്‍ക്ക് കളിച്ചു അര്‍മ്മാദിക്കാന്‍ ഗ്രൌണ്ട് കിട്ടുന്ന ദിവസം.. ശ്രീ കൃഷ്ണനും ചിത്രഹാറും തരുന്ന അനുഭൂതികള്‍... ഇതൊക്കെ ഞായരാഴ്ച്ചയുടെ മാത്രം സ്വന്തം.. അതിലെല്ലാം ഉപരി, വീട്ടില്‍ നിന്നും അച്ഛനും അമ്മയും അനിയത്തിയും ഒക്കെ കാണാന്‍ വരുന്ന ദിവസമാണ് അത്. അമ്മയെയും കാത്ത് , ഈ മതില്‍ കെട്ടില്‍ ഇരുന്നു ദൂരേക്ക് കണ്ണോടിച്ചു നില്‍ക്കും. ഓരോ ബസ് കടന്നു പോകുമ്പോഴും അമ്മ വരുന്നതും നോക്കി ഇങ്ങനെ ഇരിക്കും. ഒരു ദിവസം ബന്ധുവിന്റെ കല്ല്യാണം ആയത് കൊണ്ട് വീട്ടില്‍ നിനും ആരും വരില്ലാ എന്ന് പറഞ്ഞിരുന്നു . എങ്കിലും ഞാന്‍ വെറുതെ മതില്‍ക്കല്‍ പോയി ഇരുന്നു. മതിലില്‍ ചാരി നിന്ന് ഞാന്‍ വല്ലാതെ വിഷമിച്ചു, കണ്ണീര്‍ സൃഷ്ട്ടിച്ച സ്ക്രീനില്‍ കണ്ണിനു മുന്‍പിലെ ചെടികളും മറ്റും മങ്ങി തുടങ്ങിയിരുന്നു. "മോനെ, എന്താടാ ഇവിടെ ഒറ്റയ്ക്ക് ? " ജയേഷിന്റെ അമ്മ, എന്റെയും കൂടി അമ്മ, ആയിരുന്നു അത്. എന്റെ വിഷമം എങ്ങോട്ടോ പോയി.. ഞാന്‍ അമ്മയോടൊപ്പം ജയെഷിനെയും തപ്പി നടന്നു. എന്റെ നടത്തം കണ്ടു മതില്‍ പുഞ്ചിരിച്ചു കാണും...

"" ഞാന്‍ അര്‍ച്ചനയില്‍ പോയി സിനിമയും കണ്ടു വരികയായിരുന്നു. ഏകദേശം മതിലിന്റെ അടുതെത്തി , അകത്തേക്ക് കയറാന്‍ ഇനി ഒരു 100 മീറ്റര്‍ മാത്രമേ ഉള്ളൂ.. ഞാന്‍ ആശ്വാസത്തോടെ നടക്കുമ്പോള്‍ അതാ എതിര്‍ ഭാഗത്ത് നിന്നും വരുന്നു ശ്രീ കുമാര്‍ സര്‍..." അവന്‍ പറഞ്ഞു നിര്‍ത്തി. " എന്നിട്ട് ? എന്നിട്ട് നീ എന്ത് ചെയ്തു ? " ഞാന്‍ ചോദിച്ചു. " ഞാന്‍ പെട്ടന്ന് തോന്നിയ ബുദ്ധിയില്‍ ഞൊണ്ടി ഞൊണ്ടി തലയും താഴ്ത്തി നടന്നു . ഭാഗ്യത്തിന് സാര്‍ ശ്രദ്ധിച്ചില്ല. മതില്‍ കടന്നതും ഞാന്‍ ഓടെടാ ഓട്ടം..കഷ്ട്ടിച്ചു രക്ഷപ്പെട്ടു. ."

 ഒരിക്കല്‍ പോലും ഞാന്‍ മതില്‍ ചാടി പുറത്തേക്ക്‌ പോയിട്ടില്ല. പലരും സിനിമയ്ക്കും ഉത്സവത്തിനും പെരിയക്ക് പോകാനും മറ്റും മതില്‍ ചാടാറുണ്ട്. മതില്‍ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും 7 വര്‍ഷത്തെ നവോദയ ജീവിതത്തില്‍ ഞാന്‍ പുറത്തേക്ക്‌ അനുവാദം ഇല്ലാതെ പോയത് 5 വട്ടം മറ്റോ ആണ്. ഡൈലി 10 വട്ടം മതില്‍ ചാടി പോയി വരുന്ന ആള്‍ക്കാരൊക്കെ ഉള്ള ഇടത്ത്‌ എന്റെ നിലവാരം എന്താണെന്ന് ഊഹിക്കാമല്ലോ ?? ഒരു വട്ടം ചാടാന്‍ വേണ്ടി റിനൂപിന്റെ സഹായം തേടി ഞാന്‍.. 100 കിലോയോളം ഭാരമുള്ള എന്നെ അവന്‍ തോളത് ഇരുത്തി പൊക്കി എടുത്ത് മതിലിന്റെ മുകളിലേക്ക് എത്തിച്ചു. മതില്‍ ചാടി, പെരിയക്ക് പോയി തിരിച്ചു വന്നു , വീണ്ടും തിരിച്ചു അകത്തേക്ക് മതില്‍ ചാടി. ചാടി വീണത് സര്‍ ജി എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ശശി സാറിന്റെ മുന്‍പില്‍. ഞാന്‍ ഒരു വളിച്ച ചിരിയുമായി സാറിനെ നോക്കി. "ഹും...നല്ല സ്ക്കൂള്‍ ലീഡര്‍.. " അടിയും ചീത്തയും സസ്പെന്‍ഷനും പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി സാര്‍ പുഞ്ചിരിച്ചു. " നീ മതില്‍ എങ്ങനെ ചാടിയെട ? നീ കാണുന്നത് പോലെ അല്ലല്ലോ ..ഹും ഹും ചെല്ല് ചെല്ല് " ഞാന്‍ ഇഞ്ചി കടിച്ച പോലെ നടന്നു നീങ്ങി. മതിലിന്റെ അപ്പുറത്ത് പതുങ്ങി ഇരുന്ന റിനൂപ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിന്നെ അകത്തേക്ക് തിരിച്ചു ചാടിയത്.

സമരം ചെയ്തപ്പോള്‍ ഞങ്ങള്‍ കുത്തിയിരുന്നത് ഗേറ്റിന്റെ മതിലിന്റെ മുന്‍പിലായിരുന്നു. ന്യായം ഞങ്ങളുടെ ഭാഗത്ത് തന്നെയായിരുന്നു എന്ന് ഉറപ്പുള്ളത് കൊണ്ട് ഞങ്ങള്‍ മതിലിനെ പോലെ ഉറച്ചു നിന്ന് പട്ടിണി സമരം ചെയ്തു. സമരം വിജയമായപ്പോള്‍ ബിജു മോന്‍ മതിലില്‍ ചാരി നിന്ന് ദീര്ഖമായി നിശ്വസിച്ചു.

 എന്തൊക്കെ ആയാലും എന്നും ഞങള്‍ ഓരോരുത്തരുടെയും, കണ്ണീര്‍ ഏറ്റു വാങ്ങാനാണ് ഞങ്ങളുടെ പ്രിയപ്പെട്ട മതിലിന്റെ വിധി... വീട്ടു കാരെ പിരിഞ്ഞിരിക്കണം എന്ന സങ്കടത്തോടെ മതിലും കടന്നു അകത്തേക്ക് പോയവര്‍ തിരിച്ചു ഇറങ്ങുന്നതും കണ്ണീരോടെയാണ്.. ജന്മ്മം കൊണ്ട് കൂട പിറപ്പല്ലെങ്കിലും കര്‍മ്മം കൊണ്ട് കൂടെ പിറപ്പായവരെ പിരിയുക എന്നത് ചങ്ക് മുറിയുന്നതിന് തുല്യമാണ്... തിരിഞ്ഞു നടക്കുമ്പോള്‍ മതിലിന്റെ നിശ്വാസം "ഇനിയും വരണം ഇത് വഴി " എന്ന് പറയുന്നതായി തോന്നി...

Wednesday, April 11, 2012

സുനാമി ദിന ചിന്തകള്‍

സീന്‍ 1: പകല്‍- അകം

ടിസാസ്ടര്‍ മാനെജ്മെന്റ് ഓഫീസ്:
ഓഫീസര്‍: സുനാമി വരുന്നു..
വേഗം എല്ലാവരും ലീവ് എടുത്ത് വണ്ടി വിട്ടോ...
എസ്ക്കെപ്....
ജൂനിയര്‍: അല്ലാ ,സാര്‍, നമ്മള്‍...
ഓഫീസര്‍: ഓടിക്കോ...അതാ നല്ലത്.. ഈ കയറും ഇനിയും വെച് എന്ത് കോപ്പ് ഉണ്ടാക്കാന ?? അത് കൊണ്ട് ഓടിക്കോ...

സീന്‍ 2 : പകല്‍- അകം

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് . അകത്ത് കസേരയില്‍ ഇരുന്നു സ്വയം സംസാരിക്കുന്ന നേതാവ്.
നേതാവ് :: എന്റെ പൊന്നു സുനാമി....
2004 ഇല്‍ കണ്ടതിനു ശേഷം നീ ഈ വഴിക്കൊന്നും വന്നില്ലല്ലോ ?? ഇത്രയും കാലം എവിടെ ആയിരുന്നു? നീ അന്ന് വന്നതിനു ശേഷം ഞങ്ങള്‍ക്ക് എന്ത് സുഖമായിരുന്നു. . അന്ന് നീ വന്നതിനു ദുരിതാശ്വാസ ഫണ്ട്, ചക്ക, മാങ്ങാ, തേങ്ങാ എന്നൊക്കെ പറഞ്ഞ് പണി എടുക്കാതെ കുറെ കാശ് സമ്പാദിച്ചു..
ഇടയ്ക്ക് നീ വേറെ എവിടെയൊക്കെയോ പോയി വിളയാട്ട്‌ നടത്തിയ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു.. പക്ഷെ ഈ വഴിക്കൊന്നും വന്നില്ലല്ലോ ?? എന്താ വാരാത്തെ?? ഞാന്‍ എത്ര നോക്കി ഇരുന്നെന്നോ ??
എന്തായാലും ഈ വഴിക്ക് നിനക്ക് വീണ്ടും വരാന്‍ തോന്നിയതില്‍ പെരുത്ത സന്തോഷം എനിക്കുണ്ട്...
ഞാന്‍ വീണ്ടും കോടികള്‍ സമ്പാദിക്കും ഇത്തവണ... നിനക്ക് ഒരായിരം ഉമ്മകള്‍ ഞാന്‍ തരും

(രാഷ്ട്രീയ നേതാവ് പുഞ്ചിരിയോടെ , സ്വപ്നം കണ്ട് , കസേരയില്‍ കണ്ണടച് കിടക്കുന്നു )

അനുയായി:: (ആഹ്ലാദത്തോടെ അകത്തേക്ക് ഓടി വരുന്നു ) നേതാവേ നേതാവേ
നേതാവ് ചാടി എഴുന്നേറ്റു മുണ്ട് മടക്കി കുത്തി ,ആഹ്ലാദത്തോടെ
നേതാവ്:: വന്നോ സുനാമി വീശിയാ???
അനുയായി: (ആഹ്ലാദത്തോടെ ) " ഇല്ലാ വരില്ലാ..സുനാമി വരില്ലാ..ശാസ്ത്രന്ജന്മ്മാര്‍ പറഞ്ഞു...നമ്മള്‍ ഒന്നും പേടിക്കണ്ട. ഇന്ത്യയില്‍ ഒരു പ്രശ്നവും ഉണ്ടാകില്ല .നമ്മള്‍ രക്ഷപ്പെട്ടു..."
അനുയായി ആഹ്ലാദത്തില്‍ പൊട്ടി ചിരിക്കുന്നു. നേതാവ് അവന്റെ അടുത്ത വന്നു അവന്റെ മുഖത്തേക്ക് തറപ്പിച് നോക്കി..അവന്റെ ചിരി പതുക്കെ പതുക്കെ മാഞ്ഞു..
നേതാവ്: എന്താടാ മൈ** ഇത്രക്കങ്ങു ചിരിക്കാന്‍ ?? നിന്റെ അമ്മായി പെറ്റാ ? രക്ഷപ്പെട്ടെന്നാ ?? ആര് രക്ഷപ്പെട്ടു ?? രണ്ടു കായ ഉണ്ടാക്കാന്‍ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു .അപ്പോഴാ സുനാമി വരുന്നുവെന്ന് അറിഞ്ഞത്.... (അനുയായിയെ തല്ലാന്‍ കൈ ഓങ്ങി ) രക്ഷപ്പെട്ടത്രേ..ആര് രക്ഷപ്പെട്ടു...ഹും
അനുയായി തല ചൊറിഞ്ഞു, പതുക്കെ വലിഞ്ഞു പോകുന്നു
നേതാവ്: കണ്ട സ്വപ്‌നങ്ങള്‍ ആ മുടിഞ്ഞ സുനാമി നശിപ്പിച്ചല്ലോ ? പണ്ടാരം... (നിര്‍ത്തി ,അനുയായിയോട്) നീ ഒരു കാര്യം ചെയ്യ്, തല്‍ക്കാലം ആ സുരേഷ് ദുരിതാശ്വാസ ഫണ്ടില്‍ എത്ര പൈസ വന്നിട്ടുണ്ടെന്ന് നോക്ക് ...വേഗം ചെല്ല്... പിന്നെ വരുന്ന വഴിക്ക് സാധനവും വാങ്ങിക്കോ

സീന്‍ 3 : പകല്‍- അകം

ഒരു ചാനല്‍ മേധാവിയുടെ ഓഫീസ്. അയാള്‍ തലയില്‍ കൈ വെച് ഇരിക്കുന്നു. റിപ്പോര്‍ട്ടര്‍ അടുത്തുണ്ട്..
മേധാവി: പറഞ്ഞത് സത്യം തന്നെയാണോ? സുനാമി വീശില്ലേ ?
റിപ്പോര്‍ട്ടര്‍: ഇല്ല...അങ്ങനെയാ പറഞ്ഞത്..
മേധാവി: എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കവര്‍ ചെയ്യാന്‍ നാല് ഭാഗത്തേക്കും വിട്ട റിപ്പോര്‍ട്ടര്‍മാര്‍ ? വണ്ടിയില്‍ അടിച്ച പെട്രോള്‍ ? എല്ലാം വേസ്റ്റ് ആയെന്നോ ?
അകത്തേക്ക് കയറി വന്ന വേറൊരു റിപ്പോര്‍ട്ടര്‍...
റിപ്പോര്‍ട്ടര്‍ 1 : സാര്‍ . നാളത്തെ ന്യൂസില്‍ കൊടുക്കുന്നതിനു പ്രിപ്പയര്‍ ചെയ്ത റിപ്പോര്‍ട്ടുകള്‍ എന്ത് ചെയ്യണം ??
മേധാവി: പുഴുങ്ങി തിന്നോ... ഒന്ന് പോയെ... സുനാമി വീശാത്ത ദുഃഖത്തില്‍ ഇരിക്കുമ്പോഴാ അവന്റെ...

സീന്‍ 4 : പുറം ഭാഗം- പകല്‍
സിഗരട്ട് വലിച് ഇരിക്കുന്ന രണ്ടു യുവാക്കള്‍
യുവാവ്: അന്ന് സുനാമി വീശിയപ്പോ ഞാന്‍ പത്തില്‍ പഠിക്കുകയായിരുന്നു... അന്ന് കാണാന്‍ പറ്റിയില്ല.. ഇത്തവണ കാണാം എന്നാ കരുതിയത്...ശേ നശിപ്പിച്ചു...
യുവാവ് 1 : അന്ന് കേരളത്തില്‍ വീശിയതോടെ സുനാമിയും കള്ളത്തരം പഠിച്ചു...അത്രന്നെ

(( അപകടം ഉണ്ടാവല്ലേ എന്ന് നമുക്ക് പ്രാര്തിക്കാനെ കഴിയൂ....
ദൈവമേ , കാത്തോളണെ ))

വിഷു സ്മരണകള്‍....

ഓര്‍മയിലെ ആദ്യ വിഷുക്കോടി ഒരു ഒരു ജീന്‍സ് പാന്റ് ആണ്... പ്രാന്തര്‍ കാവ് തയ്യില്‍ അപ്പച്ചന്റെ കടയില്‍ നിന്നും അച്ചന്‍ വാങ്ങിയ ഒരു ജീന്‍സ്...ഞാന്‍ അന്ന് രണ്ടാം ക്ലാസ് കഴിഞ്ഞു നില്‍ക്കണ സമയമായിരിക്കണം.. അതും ഇട്ടു ഞാന്‍ വല്ല്യ ആളായി നടന്നു..കാരണം ഞങ്ങളുടെ പ്രദേശത്ത് കുട്ടികളുടെ ഇടയില്‍ അന്ന് ജീന്സിടുന്ന ഒരേ ഒരുവന്‍ ഞാന്‍ ആയിരുന്നു. അമ്മൂമ്മക്ക് മലമ്പനി ഉണ്ടായപ്പോള്‍ അമ്മൂമ്മയും ഞാനും 30 കിലോമീറ്റര്‍ സഞ്ചരിച് കാഞ്ഞങ്ങാട് ആശുപത്രിയില്‍ വന്നു, അമ്മൂമ്മയെ അവിടെ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ എന്റെ വേഷം ആ ജീന്‍സും ഷര്‍ട്ടും ആയിരുന്നു. അന്ന് ഒരു നേഴ്സ് അമ്മൂമ്മയോട് പറഞ്ഞു " അമ്മ എന്തിനാ പേടിക്കുന്നത്, ജീന്സോക്കെ ഇട്ട ആളില്ലേ കൂടെ ? " പിന്നെ അവര്‍ എന്നെ നോക്കി "അല്ലെ മോനെ " എന്നും അവര്‍ പറഞ്ഞു . ഞാന്‍ അതെയെന്ന്‍ തലയാട്ടി .

വീട്ടില്‍ നിന്നും അമ്മൂമ്മ അഞ്ച് രൂപയോ രണ്ട് രൂപയോ ഒരു രൂപയോ അമ്പത് പൈസയോ ഒക്കെ കൈ നീട്ടം തരുമായിരുന്നു. അച്ഛന്റെ കുടുമ്പത്തില്‍ എന്നെക്കാള്‍ മുതിര്‍ന്ന 6 പേര്‍ വേറെയും ഉണ്ട്. അത് കൊണ്ട് ഏഴാമന്‍ ആയ എനിക്ക് മിക്കവാറും അന്‍പത് പൈസ ആയിരിക്കും കിട്ടുക.. അനിയത്തിക്കും മിക്കവാറും അന്‍പത് തന്നെ... കൈ നീട്ടം തന്നിരുന്ന അമ്മൂമ്മ ഇന്നില്ല.. തന്നിരുന്ന കൈ നീട്ടത്തിനേക്കാള്‍ വലിയ കൈ നീട്ടമായ കഥ പറയാനുള്ള കഴിവ് എന്നില്‍ വിതച്ചിട്ടാണ് അമ്മൂമ്മ പോയത്.. കഥ പറച്ചില് കാരന്‍ അആകാന്‍ ആഗ്രഹിക്കുന്ന എനിക്ക് അതിലും വലിയ കൈ നീട്ടം വേറെ എന്താണ് അമ്മൂമ്മയില്‍ നിന്നും കിട്ടേണ്ടത് ?

വിഷു ദിനത്തില്‍ തെയ്യങ്ങളുടെ ദൈവ സ്ഥാനത് ദൈവങ്ങള്‍ക്കും മണ്ണടിഞ്ഞു പോയ പിതാ മഹാന്മ്മാര്‍ക്കും കാഴ്ച വെയ്ക്കും.. എല്ലാ ബന്ധുക്കളും അന്ന് അവിടെ വന്നു കൂടും. ഓരോരുത്തരും അവരുടെ പരാതികളും സങ്കടങ്ങളും കാഴ്ച്ചയുടെ മുന്‍പില്‍ നിന്ന് ബോധിപ്പിക്കും.. അന്ന് കൌതുകത്തോടെ അതൊക്കെ നോക്കി നിന്ന കുട്ടി ആയിരുന്ന എനിക്ക് ഇന്നും ആ കുട്ടിയില്‍ നിന്നും വല്ല്യ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല... ദൈവസ്ഥാനത് കോഴിയെ അറുക്കുമ്പോള്‍ ഞാന്‍ കണ്ണടച് നില്‍ക്കും. ഏട്ടനും സംഘങ്ങളും കോഴി പിടയുന്നത് കണ്ട് രസിക്കുമ്പോള്‍ ഞാന്‍ നോട്ടം വേറെ എങ്ങോട്ടെങ്കിലും മാറ്റും. അപ്പോള്‍ പിടയുന്ന കോഴിയോട് തോന്നുന്ന സഹതാപം പക്ഷെ കോഴി കറിയോട് എനിക്കെന്തോ ഉണ്ടാകാറില്ല.. ഈ വിഷുവിനും എന്നത്തേയും പോലെ അവിടെ കാഴ്ച ഉണ്ടാകും...

പൊട്ടിച് ബാക്കി വന്ന പടക്കം വൈകീട്ട് ആരും കാണാതെ ഒറ്റയ്ക്ക് പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ പൊള്ളിയത് ഒരു വിഷുക്കാലത്ത് തന്നെ ആയിരുന്നു. പടക്കം പൊട്ടിച് വിഷു ആഘോഷിക്കുന്നതിനോട് എനിക്ക് എന്തോ ഇഷ്ട്ടം ആയിരുന്നില്ല പണ്ട് തൊട്ടേ.. ബഹളങ്ങളോടുള്ള എന്റെ വിരക്തി ആയിരിക്കാം അതിനു കാരണം.

ഞാന്‍ ആദ്യമായി മുണ്ട് ഉടുത് യാത്ര നടത്തിയതും ഒരു വിഷുവിനു ആയിരുന്നു. അതും നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്ത്. വഴി വക്കില്‍ ഉണ്ടായിരുന്ന പരിചയക്കാരൊക്കെ എന്നെ നോക്കി പുഞ്ചിരിച്ചു. കൊള്ളാം എന്ന് പറഞ്ഞു... കൊളിചാലില്‍ നിന്നും പൂടം കല്ലിലെക്കുള്ള ആ യാത്രയില്‍ ഞാന്‍ മുതിര്‍ന്ന ഒരാള്‍ ആയെന്നു എനിക്ക് തോന്നിയിരുന്നു. പക്ഷെ പ്രായ പൂര്‍ത്തിയായി പത്ത്‌ വര്ഷം കഴിഞ്ഞിട്ടും എനിക്ക് പ്രായ പൂര്‍ത്തി ആയില്ല എന്നാണു തോന്നുന്നത്...

വിഷു എന്നാല്‍ വീട്ടിലേക്കുള്ള യാത്ര എന്നാ മട്ടില്‍ ഏഴു വര്‍ഷങ്ങള്‍...നവോദയ സ്കൂളിലെ ജീവിതത്തില്‍ മേയ് ജൂണ്‍ മാസത്തില്‍ ആയിരുന്നു അവധി. അത് കൊണ്ട് വിഷു എനിക്കും നവോദയയിലെ മറ്റു കുട്ടികള്‍ക്കും വലിയ പരോളിനു മുന്‍പുള്ള ഒരു കുഞ്ഞു പരോള്‍ ആയിരുന്നു.

കോളേജ് ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയതും ഒരു വിഷു തലേന്ന് ആയിരുന്നു. ഉണ്ടായിരുന്ന 100 രൂപ സുഹൃത്തിനു വീട്ടില്‍ പോകാന്‍ കൊടുത്ത് ഞാന്‍ ത്യാഗിയായി. കാസര്‍കോടുള്ള ഇളയമ്മയോട് വീട്ടില്‍ പോകാന്‍ പൈസ വാങ്ങാം എന്നാണു ഞാന്‍ കരുതിയത്. പക്ഷെ എനിക്ക് മുന്‍പേ അവര്‍ നാട്ടിലേക്ക് പോയത് ഞാന്‍ അറിഞ്ഞപ്പോള്‍ എന്നിലെ ത്യാഗിയെ ഞാന്‍ ശപിച്ചു. ഒറ്റയ്ക്ക് ആകുമ്പോഴൊക്കെ കൂട്ട് ഉണ്ടാവാറുള്ള കോളേജ് മൈതാനം അന്നും എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ആകാശത് നക്ഷത്രം എണ്ണി കിടന്നപ്പോള്‍ പടക്കതിന്റെയും മറ്റും ശബ്ദം എന്നില്‍ ഉണ്ടാക്കിയ അസ്വസ്ഥത ഭീകരമായിരുന്നു. മൊബൈലും മറ്റും സാര്‍വത്രികം അല്ലാതിരുന്ന അന്ന് ആരെയും ബന്ധപ്പെടാന്‍ കഴിയാത്തത് കൊണ്ട് അവസാനം കോളെജിനു മുന്‍പിലെ ഇച്ച (ഇക്ക ) ആണ് എനിക്ക് വണ്ടി കാശ് തന്നത്. കാശ് കടം വാങ്ങിയതിനോടൊപ്പം ഒരു ഫില്‍ട്ടര്‍ സിഗരട്റ്റ് കൂടി കടം ചോദിച്ചപ്പോള്‍ ഇപ്പോഴും ഗൌരവം ഉണ്ടാകാറുള്ള ആ മുഖത് പുഞ്ചിരി നിറഞ്ഞു.

ഞാനും അധീഷും ബബിയും സുനിലും രാധേഷും സുനീഷും ശ്രീജിത്തും അടങ്ങിയ എഷ് വി മിമിക്സ് ട്രൂപ് നെലക്കളയില്‍ വിഷു പരിപാടി നടത്തുന്നതിന് മുന്പ് അധീഷ് പടക്കം പൊട്ടിച്ചപ്പോള്‍ പടക്കം ഹൈവയിലെക്ക് പോയതും അത് വഴി വന്ന ജീപ്പ് നിയന്ത്രണം വിട്ടു ലോറിയില്‍ ഇടിക്കാന്‍ പോയതും എല്ലാവരും കൂടി അധീഷിനെ ഇടിക്കാന്‍ വന്നതും ഒരു വിഷു തലേന്ന് തന്നെ ആയിരുന്നു.

ബാംഗ്ലൂരില്‍ നിന്നും അധീഷും ഞാനും കാസര്‍കോടെക്ക് ഒരു വിഷു തലേന്ന് ആണ് പുറപ്പെട്ടത്. രാവിലെ ഞാന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ സൂര്യന്‍ എഴുന്നേറ്റു നടന്നു തുടങ്ങിയിരുന്നു. പോക്കറ്റില്‍ നിന്നും 100 രൂപ എടുത്ത് തൊട്ടടുത്ത് ഇരുന്നു ഉറങ്ങുന്ന അധീഷിനെ കുലുക്കി ഉണര്‍ത്തി അവനു ഞാന്‍ പണം കണി കാണിച്ചു കൊടുത്തു.. ഉറക്കം പോയതിന്റെ ദേഷ്യം അവന്റെ മുഖത് ഉണ്ടായിരുന്നു എങ്കിലും കണി കണ്ട സന്തോഷം അവന്‍ മറച്ചു വെച്ചില്ല..

രമേശന്റെ വീട്ടില്‍ വിഷുവിനെതുന്ന മാവേലി ആയിരുന്നു ഞാന്‍.. വിഷു തലേന്ന് ഞാന്‍ അവന്റെ വീട്ടില്‍ എത്തും. അമ്മയും അവനും മാത്രമേ അവിടെ ഉണ്ടാകൂ. രാത്രി ഭക്ഷണം കഴിഞ്ഞു അവന്റെ നീണ്ടു ഇടുങ്ങിയ മുറിയില്‍ ഓഡിയോ കാസറ്റുകള്‍ അടുക്കി വെച്ചിരിക്കുന്ന ബോക്സില്‍ നിന്നും കാസറ്റുകള്‍ തപ്പി എടുത്ത് പാട്ട് വെക്കും, തമാശകള്‍ പറഞ്ഞു ചിരിക്കും, രാത്രി എപ്പോഴെങ്കിലും ഉറങ്ങി പോകും.. രാവിലെ അമ്മ വിളിച്ചുണര്‍ത്തും. വിഷു കണി കണ്ട് കഴിയുമ്പോള്‍ അമ്മ കൈ നീട്ടം തരും. അങ്ങനെ അമ്മ തന്ന കൈനീട്ടത്തിന്റെ , സ്നേഹത്തിന്റെ കടം ഇപ്പോഴും ബാക്കിയുണ്ട്. രമേശന് കിട്ടാനുള്ള കൈ നീട്ടം എനിക്കും കൂടി പങ്കിടുന്നതിന്റെ നീരസം അവന്റെ മുഖത് ഉണ്ടാകാരുണ്ടെങ്കിലും അവനു ഒരേയൊരു വിന്ദന്‍ മാത്രമല്ലേ ഉള്ളൂ എന്ന് കരുതി അവന്‍ അത് ക്ഷമിച് കൊണ്ടിരിക്കും..

ഒരു വിഷുവിനു അവള്‍ തിരുവനന്തപുരത്ത് നിന്നും എറണാകുളതെക്ക് വണ്ടി കയറിയപ്പോള്‍ എനിക്ക് നെഞ്ചിന്റെ ഉള്ളില്‍ തോന്നിയ ഒരു പിടച്ചിലില്‍ നിന്നാണ് എനിക്ക് അവളോട്‌ പ്രണയം തുടങ്ങിയിരിക്കുന്നു എന്ന സത്യം ഞാന്‍ മനസിലാക്കിയത്. പ്രണയിച് തുടങ്ങിയപ്പോഴേക്കും ദൂരം,വിദ്യാഭ്യാസം, ജോലി ഇല്ലായ്മ എന്നീ കുറവുകള്‍ കണ്ടു പിടിച് അവളുടെ വീട്ട്കാര്‍ ഞങ്ങളുടെ പ്രണയത്തിനു വിരാമം ഇട്ടു. പക്ഷെ അതൊരു അര്‍ദ്ധ വിരാമം മാത്രമാണെന്ന് എനിക്ക് മനസിലാകാന്‍ ഒരു വിഷുക്കാലം തന്നെ വേണ്ടി വന്നു. വീണ്ടും ഒരു വിഷു കൈ നീട്ടമെന്നോണം " എനിക്ക് മറക്കാന്‍ കഴിയില്ല " എന്നും പറഞ്ഞു അവള്‍ കഴിഞ്ഞ വിഷുവിനു വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. ഇനി തട്ടി പോകുന്നത് വരെ ആ കൈ നീട്ടം ഞാന്‍ ഒരാള്‍ക്കും കൊടുക്കില്ല.

2007 ലെ വിഷുവിനു തൊട്ടു മുന്‍പായിരുന്നു അനിയത്തിയുടെ കല്ല്യാണം. അവള്‍ കയറി യാത്രയായ വാഹനം പൊടി പറത്തി കൊണ്ട് പോയപ്പോള്‍ " മുടിഞ്ഞ പൊടി " എന്ന് പറഞ്ഞു ഞാന്‍ തിരുമ്മി. പൊടിയോടൊപ്പം കലര്‍ന്ന എന്റെ കണ്ണീര്‍ ആരും കണ്ടില്ല.

അപ്പൂപ്പന്‍ മരിച്ച ശേഷം വന്ന വിഷു ഞങ്ങള്‍ ആഘോഷിച്ചില്ല . അപ്പൂപ്പന്റെ പ്രിയപ്പെട്ട ബീഡി ഞാന്‍ അസ്ഥി തറയുടെ ഒരു വശത്ത് ആരും കാണാതെ കൊണ്ട് വന്നു വെച്ചു. അപ്പൂപ്പന്‍ വന്നു അതെടുത്ത് കത്തിച് പുകയൂതി വിട്ടു എന്നെ നോക്കി ചിരിച് തോളില്‍ തട്ടി, "നീ എല്ലാവരെക്കാളും മിടുക്കന്‍ ആകുമെടാ, നിന്നെ ഹരിശ്രീ എഴുതിപ്പിച്ചത് ഞാനാ, ഇപ്പോള്‍ നടക്കുന്നത് ഒന്നും കണ്ടു നീ പേടിക്കണ്ട " എന്ന് പറയുമെന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു... ഇന്നും അപ്പൂപ്പന്റെ ആ വാക്കുകള്‍ ആണ് എന്റെ ധൈര്യം..

അടുത്തിടെ തിരുവനന്തപുരം പോയി തിരിച് വരുമ്പോള്‍ വഴി വക്കില്‍ മൊത്തം കൊന്നകള്‍ പൂത്തിരിക്കുന്നുണ്ടായിരുന്നു. സമൃദ്ധിയോടെ ഐശ്വര്യത്തോടെ അവ വിരിഞ്ഞു പുഞ്ചിരിച് നില്‍ക്കുന്നുണ്ടായിരുന്നു. വിഷു വരികയാണെന്ന് നമ്മളെ ഓര്‍മിപ്പിക്കാന്‍ കൊന്നകള്‍ വിരിയേണ്ട കാലമാണിത്...
എല്ലാവര്ക്കും വിഷു ആശംസകള്‍....